ബൗളര്‍മാര്‍ തിളങ്ങി , ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് തരിപ്പണമാക്കി

home-slider sports

സെഞ്ചൂറിയന്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് തരിപ്പണമാക്കി. കുല്‍ദീപ് യാദവ്-യുസ്വേന്ദ്ര ചാഹല്‍ സ്പിന്‍ ബൗളിങ് കൂട്ട്കെട്ടിെന്‍റ ചിറകിലേറി 119 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 177 പന്തുകള്‍ ശേഷിക്കെ ഒമ്ബത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതോടെ ആറു ഏകദിനങ്ങളുടെ പരമ്ബരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.

ശിഖര്‍ ദവാന്‍ 56 പന്തില്‍ നിന്ന് 51* റണ്‍സും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 60 പന്തില്‍ നിന്ന് 46* റണ്‍സും എടുത്തു. 17 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മയെ കബിസോ റബാദയുടെ പന്തില്‍ മോര്‍നെ മോര്‍ക്കല്‍ പിടിച്ച്‌ പുറത്താക്കി.

32.2 ഒാവറില്‍ 118 റണ്‍സിന് മുഴുവന്‍ പേരെയും പവലിയനില്‍ എത്തിച്ച്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകര്‍ക്ക് മത്സരം എളുപ്പമാക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ വിജയം നേടുന്നതിന് മുഖ്യ പങ്കുവഹിച്ച കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ചേര്‍ന്ന് സെഞ്ചൂറിയനില്‍ ‘എട്ട്’ വിക്കറ്റുകളാണ് വീഴ്ത്തിയത്.

ടോസ് നഷ്ടമായി ബാറ്റേന്തി തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഹാഷിം അംലയെ(23) ബുവനേഷ്വര്‍ കുമാര്‍ തിരിച്ചയച്ചതോടെയാണ് പതനം ആരംഭിക്കുന്നത്. തുടര്‍ന്ന് സ്പിന്‍ ബൗളിങ്ങുമായി വന്ന ചാഹലും യാദവും മാറി മാറി ആതിഥേയരുടെ ബാറ്റ്സ്മാന്‍മാരെ കൂടാരം കയറ്റിക്കൊണ്ടിരുന്നു.

8.2 ഒാവറില്‍ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹലും ആറ് ഒാവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ യാദവും ദക്ഷിണാഫ്രിക്കയെ ഒന്ന് ചെറുത്തു നില്‍കാന്‍ പോലും അനുവദിച്ചില്ല.

ഡു പ്ലെസിസിെന്‍റ അഭാവത്തില്‍ 22 വയസ്സുകാരനായ െഎഡന്‍ മാ്ര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. 15 പന്തില്‍ എട്ട് റണ്‍സാണ് നായകെന്‍റ സമ്ബാദ്യം. ജെ.പി ഡ്യുമിനി (25) സോണ്ടോ (25) ഡി കോക്ക് (20) ക്രിസ് മോറിസ് (14) എന്നിവരാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി കുറച്ചെങ്കിലും ചെറുത്തു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *