ദക്ഷിണാഫ്രിക്ക- ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവം കൂടുതൽ കുഴപ്പങ്ങളിലേക്കു . സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ ക്യാപറ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിര്‍ദ്ദേശം നൽകിയതോടെ സ്മിത്തിന്റെ രാജ്യാന്തര കരിയര്‍ പ്രതിസന്ധിയിലായിരിക്കുകയാണ് . രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ദേശീയ കായിക കമ്മീഷന്‍ വൃത്തങ്ങളും വ്യക്തമാക്കി.
ഇതോടെ സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാട്ടിയ ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് , ഹെഡ് കോച്ച് ഡാരന്‍ ലീമാന്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യത തെളിഞ്ഞു.
കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തു വന്നതോടെ ഓസ്‌ട്രേലിയന്‍ ടീം വന്‍ നാണക്കേട് വിളിച്ചു വരുത്തിയിരുന്നു.
ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടത്തി ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു
നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.
ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്ബോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറഞ്ഞു. എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .