കോടതി ഭരണം നിലച്ചു. കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ ജഡ്ജിമാര്‍.

home-slider indian

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്. ജസ്റ്റിസ് ജെ. ചേലമേശ്വാറാണ് ഇതിനു നേതൃത്വം നൽകിയത്.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച്‌ സര്‍ക്കാറും ജുഡീഷ്യറിയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശീതസമരത്തിനിടയിലാണ് വാര്‍ത്താസമ്മേളനം നടന്നത്.

ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്. അതിനാലാണ് പ്രശ്നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. ഇൗ സ്ഥാപനം നിലനില്‍ക്കണം. ഭരണം തകർന്ന നിലയിലാണ്. കാര്യങ്ങള്‍ നീങ്ങുന്നത് ശരിയായ രീതിയിലല്ല.  ചീഫ് ജസ്റ്റിസിെന കണ്ട് കത്ത് നല്‍കിയിരുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമാകണം. സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. പ്രതിഷേധം കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ്. തങ്ങള്‍ നിശബ്ദരായിരുന്നെന്ന് പറയരുതെന്നും ചേലമേശ്വര്‍ അറിയിച്ചു.

നീതിന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവമാണിതെന്ന് ചേലമേശ്വര്‍ പറഞ്ഞു . ഉച്ചക്ക് 12 മണിയോടെ ചേലമേശ്വറിെന്‍റ വസതിയിലാണ് വാര്‍ത്താസമ്മേളനം നടന്നത്. ചേലമേശ്വറിനെ കൂടാതെ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കാണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *