ലഖ്നോ: യു.പി. ബീഹാര്‍ സംസ്ഥാനങ്ങളിലെ ലോക്സഭ മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ബിജെപിക്ക് കനത്ത തോൽവി . ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായ ഗോരഖ്പുര്‍, ഫുല്പുര് ലോക്സഭ സീറ്റുകളില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി വന്‍ ലീഡ് തുടരുകയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍െറ സ്വന്തം മണ്ഡലമായ ഗോരഖ്പുരില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 33,000ത്തിലധികം വോട്ടിന്‍റെ ലീഡില്‍ മുന്നേറുകയാണ്. 3,34,463 വോട്ടുകളാണ് എസ്.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് നേടിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ല 3,08,593 വോട്ടുകളാണ് നേടിയിരിക്കുന്നത്.
1998 മുതല്‍ തുടർച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തിൽ യോഗി ആദിത്യനാഥിനും ബിജെപിക്കും കിട്ടിയ ഏറ്റവും വലിയ തിരിരിച്ചടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം .