കീഴാറ്റൂരിലെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു എന്ന വാർത്ത കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണല്ലോ ? എന്നാൽ ഈ വാർത്തകളെല്ലാം പച്ചക്കള്ളമാണെന്ന് അവകാശപ്പെട്ടു കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിച്ചതുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് അഭിപ്രായപ്പെട്ടു . സര്‍വേ നടത്തിയാല്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തി നിന്നത് സമരക്കാരായിരുന്നെന്നും വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ടതും അവരായിരുന്നെന്നും ജയരാജന് ആരോപിച്ചു.
വികസനപ്രശ്നങ്ങളില് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും പാര്‍ട്ടിയും നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കേരളത്തില്‍ നല്‍കുന്നുണ്ട്. കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിനു ബന്ധമില്ല. ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്. സര്‍വേ നടത്തിയാല്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന ഭീഷണിയുമായി മണ്ണെണ്ണ കുപ്പിയും കൈയ്യിലേന്തിനിന്നത് സമരക്കാരാണ്. രാവിലെ മുതല്‍ തന്നെ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ടതും അവരായിരുന്നു. സര്‍വേ നടത്താനെത്തിയവരും പോലീസും അങ്ങോട്ട് കടക്കാതിരിക്കാനായിരുന്നു അത്. നിരന്തരമായി പ്രകോപനം ഉണ്ടാക്കിയിട്ടും പോലീസിന്റെയും നാട്ടുകാരുടെയും സംയമനം മൂലമാണു സംഘര്‍ഷം ഒഴിവായതെന്നും ജയരാജന് പറഞ്ഞു.കീഴാറ്റൂരിലെ ജനങ്ങള്‍ വികസന വിരുദ്ധരല്ല. നാടാകെ വികസനത്തിനു കൊതിക്കുന്പോള്‍ ജമാഅത്തെ ഇസ്ളാമിക്കാരും തീവ്രവാദ സംഘടനകളും ആര്‍എസ്എസുകാരുമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ജനങ്ങളില്‍ ഭീതി പരത്തി അത് മുതലെടുക്കാനാണ് ശ്രമം. അത് കീഴാറ്റൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് സമരനാടകം പൊളിഞ്ഞുപോയതെന്നും ജയരാജന് അവകാശപ്പെട്ടു.
