ബെംഗളുരു: ഐപിഎല്‍ 2018 എഡിഷനില്‍ വിരാട് കോലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി കളിച്ചേക്കില്ല . വിരാട് കോലിയുടെ ഉയര്‍ന്ന വിപണി മൂല്യമാണ് താരത്തെ നിലനിര്‍ത്തുന്നതില്‍ നിന്ന് ബെംഗളുരുവിനെ പിന്തിരിപ്പിക്കുന്നത് . കോലി, ഡിവില്ലേഴ്‌സ്, യശ്വേന്ദ്ര ചഹല്‍ എന്നിവരാണ് ബെംഗളുരുവിന്‍റെ പരിഗണനയിലുള്ള താരങ്ങള്‍. താരങ്ങളെ നിലനിര്‍ത്താനുള്ള പുതിയ നിയമം പ്രകാരം മൂവരെയും നിലനിര്‍ത്താന്‍ 33 കോടി ടീം ചിലവഴിക്കേണ്ടിവരും. തകർപ്പൻ ഫോമിലുള്ള മൂന്നുപേരിൽ ആരെ കൊള്ളണം ആരെ തള്ളണം എന്ന അവസ്ഥയിലാണ് ബാംഗ്ളൂർ ടീം ഇപ്പോൾ ,
ബാക്കിയുള്ള 47 കോടി രൂപയ്ക്ക് വിദേശതാരങ്ങളടക്കം 20 കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാന്‍ ബെംഗളുരു പാടുപെടുമെന്നുറപ്പ്. താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ജനുവരി നാലിന് അവസാനിക്കുന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്‍റ്. അതിനാല്‍ വിരാട് കോലിയെ ഒഴിവാക്കി ഡിവില്ലേഴ്‌സിനെയും ചഹലിനെയും നിലനിര്‍ത്തുന്ന കാര്യം ടീം മാനേജ്മെന്‍റ് പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്തായാലും കാത്തിരുന്ന് കാണാം .,